ശബരിമല അയ്യപ്പ പുരാണം - നിച് ഓഫ് ട്രൂത്ത്‌ ന്റെ കണ്ടെത്തലുകള്‍

അയ്യപ്പ ഭക്തന്മാരുടെയും മറ്റു സഹോദരന്മാരുടെയും ശ്രദ്ധക്ക്‌  ... ആരെയും വേദനിപ്പിക്കുന്നതിനു വേണ്ടി അല്ല പക്ഷെ സത്യം എല്ലാരും മനസ്സിലാകണം എന്നുള്ളത് കൊണ്ട് യാഥാര്‍ത്ഥ്യം എന്ന് തോനുന്ന കാര്യം ഷെയര്‍ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .

അയ്യപ്പന്‍റെ യഥാര്‍ത്ഥ ചരിത്രം നിര്‍ബ്ബന്ധമായും വായിക്കുക.. അയ്യപനെയും വാവരെയും ദൈവമായി കാണുന്നവരും അല്ലാത്തവരും.. സത്യമെന്തെന്ന് അറിയാന്‍ എങ്കിലും ശ്രമിക്കുക.. ചരിത്രം പഠിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഉത്തമമായ പല കാര്യങ്ങളും ഇതില്‍ ഉണ്ട് . താഴെ കൊടുത്തിടുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക്‌ അയ്യപ്പന്‍റെ ചരിത്രവും വാവരിന്റെ ചരിത്രവും വ്യക്തമായി പഠിക്കാന്‍ പറ്റും..

അയ്യപ്പന്‍റെ ജനനവും ജീവിതവും അതില്‍ ഉള്ള ഐതിഹ്യവും ഉള്‍പടെ എല്ലാ കാര്യവും വിശദമായി പഠന വിധേയമാക്കിയ " നിച്ച് ഓഫ് ട്രൂത്ത്‌ " മഹത്തായ പല കണ്ടെത്തലുകളും ഇതില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുവാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു . വാവരും അയ്യപ്പനും തമ്മില്‍ ഉള്ളതും അത് പോലെ പരശുരാമന്റെ അവതാരവും അയ്യപ്പനും പരശുരാമനും തമ്മിലുള്ള ജന്മ സമയത്തിന്റെ അന്തരങ്ങള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ച് വളരെ നല്ല ഒരു സംവാദ ലേഖനം തന്നെ തയ്യാറാക്കിയിരിക്കുന്നു... തീര്‍ച്ചയായും നിങ്ങള്‍ വായിക്കുക... കാര്യങ്ങളെ നല്ല രീതിയില്‍ മനസ്സിലാകാന്‍ ശ്രമിക്കുക.... 



ഈ സംവാദം മുഴുവനായി  വായിക്കാന്‍  ക്ലിക്ക് ചെയ്യുക : ശബരിമല : ഐതിഹ്യങ്ങളും യാഥാര്‍ത്ഥ്യവും

ഇൻബൊക്സിലും , വാട്സാപ്പിലും പ്രണയ മൊഴുക്കുന്നവർ

ചില ഇൻബൊക്സ് ക്ഷേമാന്വേഷകരോട് ഒരു കാര്യം പറയട്ടെ ......
നിങ്ങൾ ഒരു നിമിഷം ഒന്ന് ചിന്തിക്കാൻ വേണ്ടി മാത്രം പറയുന്നതാണ് .......
ആവശ്യമുള്ളവർ മാത്രം സ്വീകരിച്ചാൽ മതി ....
ആൺ സുഹൃത്തുക്കളായ പ്രിയരേ നിങ്ങളിൽ പലരും വിവാഹിതരും , കുഞ്ഞുങ്ങൾ ഉള്ളവരും ഒക്കെ ആവാം ......
കുടുംബത്തിന്റെ മെച്ചപെട്ട ജീവിതം ആഗ്രഹിച്ചു പ്രവാസത്തിലും ആയിരിക്കാം .......
തിരക്കിട്ട ജീവിതത്തിൽ ഒരല്പം നേരംപോക്കിനെന്ന പോലെ ആണ് പലരും ഫേസ്ബുക്ക് ഉപയോഗിക്കുക ......
എന്തും യഥെഷ്ട്ടം വിരൽതുമ്പിൽ ലഭിക്കുന്ന സൈബര് ലോകം ആലിസിന്റെ അത്ഭുതലോകം പോലെ തന്നെ മായാജാലങ്ങളുടെ വർണ്ണ കോട്ടയാനെന്നതിനു തർക്കം 
ഒന്നുമില്ല .......


പ്രവാസ ജീവിതത്തിന്റെ ഒറ്റപെട ലിലും , തിരക്കിട്ട ജീവിതത്തിൽ കുറച്ചു ആശ്വസതിനുമൊക്കെ ആയി ചില ചാറ്റും , കൊഞ്ചലും ഒക്കെ പോംവഴി ആയി പലരും കാണുന്നുണ്ട് ......
പക്ഷെ നിങ്ങളുടെ ജീവിതത്തിന്റെ താളം നിങ്ങളറിയാതെ തെറ്റിക്കുന്ന ഇത്തരം ഏർപ്പാടുകൾ വേണ്ട എന്ന് വൈക്കാനുള്ള ആർജവം എന്റെ സുഹൃത്തുക്കൾ കാണിക്കണം .......
നിങ്ങൾ വിവാഹിതൻ ആണെങ്കിൽ നിങ്ങളുടെ ഭാര്യക്ക് പുറമേ മറ്റൊരു ബന്ധം കൂടിയുള്ള ആളാണെങ്കിൽ ആ ബന്ധത്തെ മറ്റൊരു രീതിയിൽ ഒന്ന് സങ്കല്പിച്ചു നോക്കിയാൽ , അതിലെ തെറ്റ് മനസിലാകും ....
ആ സങ്കല്പത്തിൽ നിങ്ങളുടെ കാമുകിയുടെ സ്ഥാനത് നിങ്ങളുടെ ഭാര്യയുടെ മുഖം കാണുക , നിങ്ങളുടെ സ്ഥാനത് ഒരു അന്യപുരുഷനെയും കാണുക .......
ഇനി അവരുടെ ഇക്കിളി ചാറ്റിങ്ങും , കൊഞ്ചലും , ഐ എം ഓ കാളുകളും , നഗ്നത പരസ്പരം പ്രധർശിപ്പിക്കുന്ന അവരുടെ വീഡിയോ ചാറ്റുകളും, തരം കിട്ടിയാൽ സെക്സ് പങ്കുവൈക്കാൻ അവസരം ഉണ്ടാക്കുന്ന കള്ളത്തരങ്ങളും വിശ്വാസവഞ്ചനയും ഒന്ന് ഭാവനയിൽ കാണുക ....
നിങ്ങളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് നിങ്ങളോട് കാണിചെക്കാവുന്ന വഞ്ചനയും , കള്ളത്തരവും 10 മിനിറ്റ് സഹിഷ്ണുതയോടെ സങ്കൽപിച്ചു സാരമില്ല അതൊക്കെ സ്വാഭാവികം അല്ലെ എന്ന് വിശാലമനസോടെ നിങ്ങള്ക്ക് പറയാൻ കഴിയുമെങ്കിൽ മാത്രം അന്യസ്ത്രീ പുരുഷ വിവാഹേതര ബന്ധങ്ങൾ സ്ഥാപിക്കുക .......
അല്ലാത്തപക്ഷം ഒന്നുമറിയാത്ത പങ്കാളിയെ വന്ചിക്കാതിരിക്കുക .......
മറ്റുള്ളവരുടെ ഇൻബൊക്സിലും , വാട്സാപ്പിലും പ്രണയ മൊഴുക്കുന്നവർ നിങ്ങളെ കാത്തിരിക്കുന്ന ഇണക്കും അത്തരം വികാരങ്ങൾ ഉണ്ടെന്നു മനസിലാക്കുക ....

കടപ്പാട്  

ചൈനയിലെ നോമ്പ് നിരോധനം

ചൈനയിൽ നോമ്പല്ല ജുമുഅ പോലും നിയമം കൊണ്ട് നിരോധിച്ച രാജ്യമാണ്. 18 വയസ്സാവാതെ ആരെയും നോമ്പ് പിടിക്കാനോ നിസ്കരിക്കാനോ ഭരണകൂടം‌ അനുവദിക്കില്ല. പതിനെട്ട് വയസു കഴിഞ്ഞവർക്ക് വീട്ടിനുള്ളിൽ വെച്ച് നോമ്പ് നോൽക്കാം. ഗവണ്മെന്റ് സർവ്വീസിൽ ജോലി ചെയ്യുന്നവർക്ക് നോമ്പ് നോൽക്കാൻ സാധിക്കില്ല, ബലമായി ഭക്ഷണം തീറ്റിക്കുകയോ ജോലിയിൽ നിന്ന് പിരിച്ച് വിടുകയോ രണ്ടും കൂടി ഒരുമിച്ചോ ചെയ്യും.
ജുമുഅ നടക്കുന്ന പള്ളിക്ക് മുമ്പിൽ കർണ്ണകഠോരമായ‌ ശബ്ദത്തിൽ പാട്ട് വെക്കും. ജുമുഅ കഴിയുന്നത് വരെ ഈ പാട്ട് പോലീസിന്റെയോ പട്ടാളത്തിന്റെയോ പാർട്ടി പ്രവർത്തകരുടേയോ നേതൃത്വത്തിൽ എല്ലാ പള്ളികൾക്കും മുമ്പിൽ വെക്കും. ചില സമയത്ത് വലിയ സ്ക്രീനിൽ ബ്ലൂ ഫിലിം വരെ ജുമുഅ സമയത്ത് പള്ളിക്ക് മുമ്പിൽ വലിയ ശബ്ദത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മുസ്ലിംകൾക്ക് ഹജ്ജിന് പോവാൻ അനുവാദമില്ല അനുവാദം കൂടാതെ ഹജ്ജിന് പോയാൽ ജയിൽ ശിക്ഷ ഉറപ്പാണ്, ചിലപ്പോൾ അനിശ്ചിത കാലത്തേക്ക് തടവിലിടും.
അതേ സമയം ചൈനീസ് ഭരണകൂടത്തിന്റെ ഇഫ്താർ പാർട്ടിയും ഭരണകൂടം സ്വന്തം ചെലവിൽ നിർമ്മിച്ച പള്ളികളും (പൗരന്മാർക്ക് നിർമ്മിക്കാൻ അവകാശമില്ല) ഭരണകൂടം ശംബളം കൊടുക്കുന്ന 'ഇമാമുകളും' എല്ലാം ചൈനയിൽ ഉണ്ട്. ചൈനയിൽ മെയിൻ ലാന്റിലും സർക്കാർ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും പാർട്ടി മെമ്പർമാർക്കും മാത്രമാണ് നോംബ് നിരോധനമുള്ളത്. അല്ലാത്തവർക്കാണ് പള്ളിയും നോമ്പ് തുറകളും എല്ലാം.
ഇത് പരസ്പര വിരുദ്ധമായ പ്രവർത്തിയല്ലേ എന്ന് ചോദിക്കാം.
ഉത്തരം അല്ല എന്നാണ്.
ആദ്യം പറഞ്ഞ പ്രവർത്തികൾ നടക്കുന്നത് ചൈനയിലെ സിങ്ജിയാങ്ങ് പ്രവിശ്യയിലെ‌ താരിം ബസിൻ എന്ന് സ്ഥലത്താണ്. അവിടെ ഇംഗ്ലീഷിൽ ഉയ്ഗൂർ എന്ന് എഴുതിയാലും വൈഗൂർ എന്ന് വായിക്കേണ്ട ജനവിഭാഗം‌ സഹസ്രാബ്ദങ്ങളായി താമസിക്കുന്ന സ്ഥലമാണ്. അവർക്ക് ചൈനീസ് മെയിൻ ലാന്റുമായോ അവരുടെ സംസ്കാരവുമായോ ഭക്ഷണരീതിയുമായോ മതവുമായോ ഭാഷയുമായോ ജനങ്ങളുടെ രൂപവുമായോ ഒരു ബന്ധവുമില്ല. കണ്ടാൽ അവർ യൂറോപ്യരെപ്പോലെയോ പശ്ചിമേഷ്യക്കാരെപ്പോലെയോ തുർക്കികളെപ്പോലെയോ ഇരിക്കും. സ്ഥലം കണ്ടാൽ ഈജിപ്തിനെപ്പോലെയോ സൗദിയെപ്പോലെയോ ആണ്. മരുഭൂമിയും ദുർഘടമായ പർവ്വതങ്ങളുമുള്ള എന്നാൽ കൃഷിക്ക് യോജിച്ച ഫലഫൂയിഷ്ടമായ മണ്ണുമാണ്. പല വിധ രാജാക്കന്മരും രാജ വംശങ്ങളും ഭരിച്ച ഈ ഭൂവിഭാഗം 1949 ൽ ചൈന ബലമായി കയ്യിലാക്കുകയായിരുന്നു. എന്നാലും ടിബറ്റും കശ്മീരും പോലെ സ്വയം ഭരണാവകാശമുള്ള ഒരു പ്രദേശമായിട്ടാണ് അതിനെ ഉൾപ്പെടുത്തിയത്. ഇത് കടലാസിൽ മാത്രമേ ഉള്ളൂ.‌‌ ചൈന, മുസ്ലിംകളാണ് എന്ന് കാരണത്താൽ‌ എന്നും അടിച്ചമർത്താനാണ് ശ്രമിക്കുന്നത്.
കമ്മ്യൂണിസ്റ്റ് ചൈനീസ് റിപ്പബ്ലിക്ക് ആധിപത്യം വന്നത് മുതൽ അവിടേക്ക്‌ ചൈനയിലെ ഏറ്റവും വലിയ വംശമായ ഹാൻ വംശജരെ‌ അങ്ങോട്ട് കയറ്റി അയച്ചു. ആയിരക്കണക്കിന് വർഷങ്ങളായി അവിടെ താമസിക്കുന്ന വെയ്ഗൂർ വംശജർ സ്വന്തം നാട്ടിൽ ന്യൂനപക്ഷമായി. പിന്നീട് അവർ സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കപ്പെട്ടു. ഇസ്ലാം മതം ഫലത്തിൽ നിരോധിക്കപ്പെട്ടു. സ്വയം ഭരണാവകാശം ഉണ്ടെങ്കിൽ പോലും ഒരു ജുമുഅ നടത്താനോ നോമ്പ് പിടിക്കാനോ പോലും കഴിയാതായി.

സിൻജിയാങ്ങിന്റെ സ്വാതന്ത്ര്യത്തിന് ഊർജ്ജം നൽകി കൂടെയുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ അവരുടെ കഷ്ടകാലം ഒന്ന് കൂടി ദുരിതപൂർണ്ണമായി. മാർക്കറ്റിൽ പോയാൽ സ്വന്തം ഭാഷ മനസിലാവാത്ത സ്ഥലമായി സ്വന്തം നാട് മാറി. ഇതും കൂടാതെ വെയ്ഗൂർ പെൺകുട്ടികളെ പ്രേമം നടിച്ച് പ്രോപ്പർ ചൈനയിലേക്ക് കൊണ്ട് പോയി മതവും സംസ്കാരവും മാറ്റി അവരുടെ വ്യതിരിക്തമായ സംസ്കാരം തുടച്ച് നീക്കാനും ചൈന ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു‌.
ഇതിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങളുണ്ടായി. പരിപൂർണ്ണമായും സമാധാനപരമായി നടത്തിയ പ്രതിഷേധ സമരങ്ങളെ ലൈവ് ബുള്ളറ്റുകൾ കൊണ്ടാണ് കമ്മ്യൂണിസ്റ്റ് ചൈന നേരിട്ടത്. പ്രകടനങ്ങൾ രക്തപ്പുഴകളായി മാറിയപ്പോൾ ബിബിസി ചാനലിലെ വിശകലനങ്ങൾ ജിഹാദിസത്തിന്റെ ആവിർഭാവം പ്രവചിച്ചു (1997 മുതൽ ഞാൻ വെയ്ഗൂർ രാഷ്ട്രീയം ശ്രദ്ധിക്കുന്നുണ്ട്) പക്ഷേ‌ രക്തപ്പുഴകളെ‌ ചൈന ഇരുമ്പുമറക്കുള്ളിലാക്കി അടിച്ചു തളിച്ചു മൂടിവെച്ചു. മണിക്കൂറുകൾക്കകം രക്തപ്പുഴകൾ ടാങ്കർ ലോറികളിൽ വെള്ളം കൊണ്ട് വന്ന് കഴുകി വൃത്തിയാക്കി. ആയിരങ്ങൾ ഒരു സുപ്രഭാതത്തിൽ ആവിയായിപ്പോയി. ഇത് കൂടാതെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരെക്കുറിച്ച് പിന്നീട് വിവരമില്ലാതായി. ചൈനീസ് ഭരണകൂടം സ്വന്തം ജയിൽപ്പുള്ളികളുടെ അവയവങ്ങൾ ഔദ്യോഗികമായിത്തന്നെ കച്ചവടമാക്കാറുണ്ട്. പതിനായിരക്കണക്കിന് വൈഗൂറുകാർ സ്പെയർ പാർട്ട്സുകളായി മാറി ലോകത്ത് നിരവധി ശരീരങ്ങളിൽ സന്നിവേശിക്കപ്പെട്ടു.
ഇനി ചൈന പ്രോൽസാഹിപ്പിക്കുന്ന ഇസ്ലാം മതം ഏതാണെന്ന് നോക്കാം. ചൈനയിലെ പ്രബലമായ വംശം ഹാൻ ആണ്. അവർ കമ്മ്യൂണിസ്റ്റുകാരും ബുദ്ധമതക്കാരും ന്യൂനപക്ഷമായ ക്രിസ്ത്യാനികളുമൊക്കെയാണ്. വളരെ വിരളമായി, മതം മാറിയ ഹാൻ മുസ്ലിംകളും ഉണ്ട്. ഹുയി വംശജരാണ് ചൈനീസ് മുസ്ലിംകൾ. അവരെ തമിഴ്നാട്ടുകാരെ നമുക്ക് തിരിച്ചറിയാൻ കഴിയുന്നത് പോലെ അവർക്ക് തമ്മിൽ തിരിച്ചറിയാം, പക്ഷേ നമുക്ക് ഒറ്റ നോട്ടത്തിൽ എല്ലാവരും മംഗോളിയൻ രൂപമുള്ളവരാണ്. ഹുയിക്കാരെല്ലാം പാരമ്പര്യമായി മുസ്ലിംകളാണെന്ന് പറയാം.
ചൈനയിലെ പള്ളികൾ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് നിർമ്മിക്കുന്നതും നടത്തുന്നതും‌. അവിടെ ഖതീബാവാൻ വേണ്ട‌ യോഗ്യത കറ കളഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരിക്കുക എന്നതാണ്‌. പാർട്ടി മീറ്റിംഗുകൾ പോലെയായിരിക്കും ജുമുഅ ഖുതുബ. അറബിക് ഒരു കഷണം അറിയണമെന്നില്ല. മാവോയുടേയും മാർക്സിന്റെയും തത്വങ്ങളായിരിക്കും ഒന്നാം ഖുതുബയും രണ്ടാം ഖുതുബയും. എന്നും ജുമുഅക്ക് പോവുന്നവർക്ക് ഇസ്ലാമിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും മാർക്സിസത്തെക്കുറിച്ച് പാർട്ടി പോളിറ്റ് ബ്യൂറോ മെംബർമാരെക്കാൾ നന്നയി അറിയാം. കാരണം ഹുയി മുസ്ലിംകൾ മാത്രമാണ് ആഴ്ച തോറും ഉൽബുദ്ധരാവുന്നത്. (ഇത് വെറുതെ പറഞ്ഞതല്ല, ചൈനീസ് യുവതലമുറക്ക് കമ്മ്യൂണിസത്തെക്കുറിച്ച് വലിയ പിടിയോ പ്രതിബദ്ധതയോ വിവരമോ ഇല്ല. എന്നാൽ ഹുയിക്കാർക്ക് നല്ല വിവരമാണ്.)
സ്വയം ഭരണം കടലാസിൽ ഉണ്ടായിട്ടും കഴിഞ്ഞ അഞ്ചെട്ട് വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പണ്ഡിതന്മാരെ സിൻജിയാങ്ങിൽ ഖതീബുകളാക്കി.‌ ബ്ലൂഫിലിം വെച്ചിട്ടും ജുമുഅക്ക് പോക്ക് അവർ നിർത്തിയിരുന്നില്ല പക്ഷേ ഖത്തീബുമാർ കമ്മ്യൂണിസ്റ്റുകളായപ്പോൾ വെയ്ഗൂറുകാർ പള്ളിയിൽ പോവാതെയായി. അവർ വീടുകളിൽ രഹസ്യമായി ജുമുഅ നടത്തി. ഇത് ചാരന്മാർ മുഖേന‌ മണത്തറിയുന്ന ഗവണ്മെന്റ് ജുമുഅക്ക് കൂടുന്നവരെ സ്പെയർ പാർട്ട്സുകളാക്കി കമ്മ്യൂണിസ്റ്റ് രാജ്യത്തെ മൂലധനമായി വിലയം പ്രാപിച്ചു‌.
താലിബാനോടൊപ്പം യുദ്ധം ചെയ്ത വെയ്ഗൂറുകാരെ അഫ്ഘാൻ അധിനിവേശ സമയത്ത് പാകിസ്ഥാനികൾ അമേരിക്കക്ക് പിടിച്ച് കൊടുത്ത് ആൾക്കൊന്നിന് 2000 ഡോളർ‌ വാങ്ങി. അവരെ അമേരിക്ക ഗ്വാണ്ടനാമോയിൽ പിടിച്ചിട്ടു. അമേരിക്കക്കെതിരെ കുറ്റമൊന്നും ചെയ്യാത്തത് കൊണ്ട് അവരെ ചൈനയിലേക്ക് തിരിച്ചയക്കാൻ അമേരിക്ക തയ്യാറായില്ല. കാരണം അവരൊക്കെ സ്പെയർപാർട്ട്സുകൾ ആയി മാറുമെന്ന് അവർക്കറിയാമായിരുന്നു. അവരെ ലാറ്റിൻ അമേരിക്കയിലെ ഒന്ന് രണ്ട് രാജ്യങ്ങളാണ് ഏറ്റെടുത്തത് എന്നാണ് എന്റെ ഓർമ്മ.
എന്തായാലും മൃഗീയമായ അടിച്ചമർത്തലുകൾ കാരണം വാർത്താവിശകലനക്കാരുടെ പ്രവചനങ്ങൾ കുറേയൊക്കെ സത്യമായി പുലർന്നു. എണ്ണം കുറവെങ്കിലും വൈഗൂറുകാർ താലിബാനിലും അൽഖായിദയിലും ഇപ്പോൾ നുസ്രയിലും ഇസ്ലാമിക് സ്റ്റേറ്റിലും ചേർന്നു (ഏറ്റവും കൂടുതൽ ഐ എസിലാണ്, ഏതാണ്ട് മുന്നൂറ് നാനൂറ് വൈഗൂറുകാർ ഐ എസിലുണ്ട്, കുറച്ച് പേർ നുസ്രയിലും കുറച്ച് അഹ്രാർ അശ്ശാമിലും കുറച്ച് പേർ താലിബാനിലും ഉണ്ട്).
കഴിഞ്ഞ ഹജ്ജ് കാലത്ത് സൗദിയിലേക്ക് പോവുകയായിരുന്ന എനിക്ക് രണ്ട് വൈഗൂർ ഫാമിലികളെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ഹജ്ജിന് പോവാൻ അനുവാദമില്ലാത്തത് കൊണ്ട് അവർ എമ്പ്ലോയ്മെന്റ് വിസയിലാണ് ഹജ്ജിന് വരിക. ജിദ്ദ ഇമ്മിഗ്രേഷൻ വകുപ്പിൽ ജോലി‌ ചെയ്യുന്നവർക്ക് അവസ്ഥ അറിയാവുന്നത് കൊണ്ട് അവരെ ഗവണ്മെന്റ് തന്നെ ഹജ്ജ് ടെർമിനലിലേക്ക് അയക്കും. അന്ന് സൗദി എയർലൈൻസിലെ ഉക്രൈൻ കാരും, ചെക് റിപബ്ലിക് കാരുമായ എയർ ഹോസ്റ്റസുമാർക്ക് ഈ വിവരം അറിയാത്തത് കൊണ്ട് അവർ ക്യാപ്റ്റനെ വിളിച്ചപ്പോൾ വൈഗൂർ ഭാഷ മാത്രം അറിയാവുന്ന അവർക്ക് വേണ്ടി (ഒരു പെൺകുട്ടിക്ക് മാത്രം മുറിയൻ ഇംഗ്ലീഷ് അറിയാം എന്നാൽ എന്റെ ഉച്ചാരണം അവർക്കും അവരുടെ ഉച്ഛാരണം എനിക്കും തിരിയാഞ്ഞത് കൊണ്ട് ഒരു കടലാസിൽ ചോദ്യവും മറുപടിയും എഴുതി ക്യാപ്റ്റന് വിശദീകരിച്ച് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഹജ്ജ് വളണ്ടിയർ ആയിരുന്നപ്പോൾ കുറച്ച് ഹുയി വംശജരോടും സംസാരിക്കാൻ കഴിഞ്ഞിട്ടുണ്ട്


കടപ്പാട്  :  

Navas Jane

ചൈന അപകടം വിളിച്ചു വരുത്തുന്നു .?

ചൈനയിലെ മുസ്ലിമ്കല്ക് റമദാനില്‍ നോമ്പ് അനുഷ്ടിക്കാന്‍ ഉള്ള നിയന്ത്രണം ഉണ്ട് എന്ന് അറിഞ്ഞു. എന്ത് വൃത്തികേ
ടും നടക്കുന്ന ചൈനയില്‍ ഇങ്ങനെ ഒരു പുണ്യ പ്രവര്‍ത്തി അതും ഒരു മതത്തിന്റെ ആചാര അനുഷ്ടാനങ്ങള്‍ നിയന്ത്രിക്കുക എന്നത് അപകടം വിളിച്ചു വരുത്തുന്ന പ്രവര്‍ത്തിയാണെന്ന് ഓര്‍ക്കുന്നത് നന്നാവും. സ്വന്തം ആദര്‍ശവും മതാചാരവും തടയപ്പെടുമ്പോള്‍ ആണ് പല റിബല്‍ ശക്തികളും ഉയര്‍ന്നു വരുന്നത്. ഇന്നത്തെ ലോക സാഹചര്യത്തില്‍ മനുഷ്യനെ മാറി ചിന്തിപ്പിക്കാന്‍ ഉള്ള ചെയ്തികള്‍ ഉണ്ടാക്കി വെക്കാതെ അവരെ സാധാരണ മനുഷ്യരായി ജീവിക്കാന്‍ സമ്മതിക്കുകയല്ലേ ചെയ്യേണ്ടത്..
ഇന്ത്യയില്‍ തന്നെ അഞ്ഞൂറിലേറെ പേര്‍ നിരീക്ഷണത്തില്‍ ആണ് എന്ന് പറയുമ്പോള്‍ ഇവരെയോകെ മാറ്റി ചിന്തിക്കാന്‍ ഉള്ള കാരണം എന്താന്നേന്നു കൂടി അധികാരികള്‍ ആലോജിക്കെണ്ടാതുനണ്ട്. ചില പുതു നിയമങ്ങള്‍ അടിചെല്‍പിച്ചു തുടര്‍ന്ന് പോന്ന ജീവിത രീതികളെ ആപ്പാടെ മാറ്റി മറിക്കുന്ന ചില ഭരണകൂട അനുകൂല ശക്തികളുടെ കൊള്ളരുതായ്മകള്‍ കൂടതല്‍ കാലം എല്ലാവരും സഹിച്ചു ജീവിക്കണം എന്ന് പറയാനാവില്ല.


ലോകം ഇന്ന് വലിയ ഒരു മാറ്റത്തിന്റെ തുടക്കത്തിലാണ്‌. രണ്ടു ചേരികളില്‍ ആയി അവര്‍ അണി നിരന്നു കൊണ്ടിരിക്കുന്നു.. ബദ്ധശത്രുക്കള്‍ ആയവര്‍ ഒരിക്കലും കൈകോര്‍ക്കുക ഇല്ലെന് ജനം വിധി എഴുതിയവര്‍ ഇന്ന് ഒരേ ചേരിയില്‍ അണിനിരക്കുന്ന കാഴ്ച. കാര്യങ്ങള്‍ എവിടേക്ക് എത്തി ചേരും എന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ലെന്ന് ഉറപ്പു....

പാവങ്ങളുടെ പ്രധാനമന്ത്രിയുടെ അനുയായികൾ മറുപടി തരൂ...


രാജ്യത്തെ ഞെട്ടിപ്പിക്കുന്ന വന്‍കിട കോര്‍പ്പറേറ്റുകളുടെ 50,000 കോടിയിലേറെ രൂപയുടെ തട്ടിപ്പ് പുറത്തു വന്നു.
ഊര്‍ജ പദ്ധതികളുടെ മറവില്‍ രാജ്യത്തെ വന്‍കിട കമ്പനികളായ അദാനി, അംബാനി,എസ്സാര്‍ ഗ്രൂപ്പുകള്‍ നടത്തുന്നത് ശതകോടികളുടെ വെട്ടിപ്പാണെന്ന് ധനമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പുറത്തു വിട്ട റിപ്പോര്‍ട്ട് പറയുന്നു. കല്‍ക്കരി ഇറക്കുമതിയില്‍ മാത്രം 29,000 കോടിയുടെ വെട്ടിപ്പാണ് നടന്നതെന്നും ഊര്‍ജപ്ലാന്റുകളുടേയും അനുബന്ധ സാമഗ്രികളുടേയും ഇറക്കുമതിയിലുള്‍പ്പെടെയാണ് പ്രധാനമായും വെട്ടിപ്പെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഈ മൂന്ന് വന്‍കിട കമ്പനികളുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെ ഇറക്കുമതി ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ചില ഉദ്യോഗസ്ഥര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. എന്‍ടിപിസി, എംഎംടിസി, എംഎസ്ടിസി, കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ സൂചനയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അടുപ്പക്കാരനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പിന്റെ അദാനി എന്റര്‍പ്രൈസസ്, അദാനി വര്‍, അദാനി പവര്‍ രാജസ്ഥാന്‍ ലിമിറ്റഡ്, വ്യോം ട്രേഡ് ലിമിറ്റഡ്, അദാനി വില്‍മര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ 2016 മാര്‍ച്ച് 31 വരെയുള്ള വ്യവഹാരത്തില്‍ ക്രമക്കേടുണ്ടെന്ന് ഡിആര്‍ഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പനാമ കള്ളപ്പണ നിക്ഷേപത്തിന്റെ മോഡലില്‍ നികുതിയിളവുകളുള്ള ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി കമ്പനികള്‍ ഉണ്ടാക്കി അതുവഴിയാണ് കമ്പനികള്‍ ശതകോടികളുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കുന്നത്. ചൈന, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഊര്‍ജ പ്ലാന്റുകളുടേയും അനുബന്ധ സാമഗ്രികളുടേയും കല്‍ക്കരികളുടേയും ബില്ലുകള്‍ നികുതിയിളവുള്ള രാജ്യങ്ങളിലെ ഇവരുടെ തന്നെ ഇടനില കമ്പനികളുടെ പേരിലാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഗൗതം അദാനിയുടെ സഹോദരന്‍ വസന്ത് എസ് അദാനിയുടെ മേല്‍നോട്ടത്തിലാണ് വിദേശ രാജ്യത്തുള്ള ഇടനില കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തിടെ പുറത്തായ പനാമ കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ വസന്ത് അദാനിയുടെ പേരും ഉണ്ടായിരുന്നു.
ഇടനില കമ്പനികള്‍ ഇന്ത്യയിലെ ഊര്‍ജസ്ഥാപനങ്ങള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ വരുത്തുന്ന വില വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന ലാഭത്തിന് പുറമേ ഊര്‍ജമേഖലയിലെ ഇറക്കുമതികള്‍ക്കുള്ള വന്‍ നികുതിയിളവും ഇത്തരത്തില്‍ അംബാനി-അദാനി-എസ്സാര്‍ ഗ്രൂപ്പുകള്‍ സ്വന്തമാക്കുന്നു. ഊര്‍ജ ഉത്പന്നങ്ങളുടെ ഇറക്കുമതിയില്‍ വന്‍കിട കമ്പനികള്‍ നടത്തുന്ന വെട്ടിപ്പ് സാധാരണക്കാരുടെ വൈദ്യുതി ബില്‍ വര്‍ദ്ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്.
ഊര്‍ജ കുംഭകോണം സംബന്ധിച്ച് കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഡിആര്‍ഐ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അദാനിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വന്ന നരേന്ദ്ര മോഡിയുടെ എന്‍ഡിഎ സര്‍ക്കാര്‍ അന്വേഷണം മരവിപ്പിക്കുകയായിരുന്നു ,
മോഡിയുമായുള്ള അദാനിയുടെ അടുപ്പം നേരത്തേയും വിവാദമായിരുന്നു



കടപ്പാട്  : 
Selvan Thomas

ആധുനിക മുസ്‌ലിം സംഘടനകള്‍ എങ്ങോട്ട് ?


പോപ്പുലര്‍ ഫ്രണ്ട് ജമാഅത്തെഇസ്ലാമി തുടങ്ങിയവര്‍ നിത്യേന പറഞ്ഞു നടക്കുന്ന വാക്കാണ്‌ നീതി സമത്വം ഭയത്തില്‍ നിന്നുള്ള മോചനം എന്നൊക്കെ. എന്നാല്‍ കേരളത്തില്‍ അറിയപ്പെടുന്ന ഒരു പണ്ഡിതന്‍ ജയിലറയില്‍ കിടക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങള്‍ ഏറെ ആയി. അപരാധികള്‍ പലരും ജാമ്യം കിട്ടി സ്വന്തം വീട്ടില്‍ കിടന്നുറങ്ങുമ്പോള്‍ ചെയ്ത തെറ്റ് എന്താണെന് പോലുംഅറിയാതെ അത് തെളിയിക്കപ്പെടാതെ വികലാംഗനായ ഒരു മനുഷ്യന്‍ ജീവിതത്തിന്റെ നല്ല ഭാഗം മുഴുവന്‍ തീര്‍ത്തു കൊണ്ടിരിക്കുന്നു. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി. ഇത്രയൊക്കെ ആയിട്ടും ഇതിനെതിരെ പ്രക്ഷോഭമോ മറ്റോ നടത്തുകയോ ഒരു കാമ്പൈന്‍ നടത്തുകയോ ചെയ്യാന്‍ തയ്യാറാവാത്തത് ശരിയായ കാപട്യം ആന്നെന്നു തുറന്നു പറയേണ്ടി വരും. ഈ ഇടെ ആയി വോട്ട് ബാങ്ക് നിറക്കാനുള്ള തത്രപ്പാടില്‍ ആണ് കൌമിന്റെ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ഇവരുടെ നീക്കങ്ങള്‍. ബദലായി ജനമുന്നേറ്റം ആഹ്വാനം ചെയ്യുന്നവര്‍ വെറും തരാം തായ്ന്ന രാഷ്ട്രീയത്തില്‍ അതപ്പതിച്ചു പോകാതെ ഇനിയെങ്കിലും കാര്യങ്ങള്‍ വ്യക്തമായി കാണാന്‍ ശ്രമിച്ചു ജനത്തിന്റെ കൂടെ നിന്ന് ആരും സ്പര്‍ശിക്കാന്‍ ഭയപെടുന്ന ഭരണകൂട ഭീകരതയെ ചെറുത്തു നിന്ന് നീതിയും നിയമവും നടപ്പിലാക്കാന്‍ മുന്നോട്ട് വരണം എന്ന് മാത്രമേ പറയാനുള്ളൂ... അല്ലാ എങ്കില്‍ വരും കാലത്ത് നിങ്ങളും ലീഗിനെ പോലെ മതത്തിന്റെ പേരിലെ അധികാര രാഷ്ട്രീയ മേല്കൊയ്മക്ക് വേണ്ടി അധപ്പതിച്ചു പോകും....

മഹത്തായ മരണം

ഏറ്റവും മഹത്തായ മരണം ആണ് ശഹീദ് ആയുള്ള മരണം. എല്ലാവരും ആഗ്രഹികുന്നതും ആ മരണം തന്നെ. പക്ഷെ നമ്മില്‍ ഒരാള്‍ പോലും ഒരു മുള്ള്കൊണ്ട് വേദനിക്കാന്‍ പോലും തയ്യാറാവില്ല.ഒരു മൊട്ടുസൂചി പോലും എടുത്ത് ഉയര്‍ത്താന്‍ ആരും തയ്യാറാകില്ല. നഷ്ടപ്പെടലിന്റെ പേടി. നാം ഉണ്ടാക്കിയ സമ്പാദ്യം നമ്മുടെ കുടുംബം നമ്മുടെ സ്ഥലം സമൂഹത്തില്‍ ഉണ്ടാക്കിയ ലൌകികമായ അന്തസ്സ്. ഇതൊന്നും വിട്ടെറിഞ്ഞ്‌ വേദനയുടെയും കഷ്ടപ്പാടിന്റെയും അവസ്ഥ നമുക്ക് എന്തിനു അല്ലെ... അല്ലെങ്കില്‍ തന്നെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിനൊക്കെ എന്ത് പ്രസക്തി.. അല്ലെ.?

നബി കരീം തങ്ങളും ഇതേ രൂപത്തില്‍ ചിന്തിചിരുനെങ്കില്‍??? മക്ക വിട്ടു പോവാതെ ജീവിതം സുഗകരമായി പോകാമായിരുന്നു അദേഹത്തിനും. അബൂജഹല്‍ പറയുന്നത് അനുസരിച്ച് കച്ചവടവും നോക്കി ലൌകിക സുഘവും നോക്കി ഇരുന്നെങ്കില്‍ ഒന്നും പേടിക്കാന്‍ ഇല്ലായിരുന്നു. അല്ലെ?? എന്തിനാണ് ഇങ്ങനെ മദീനയിലേക്ക് പാലായനം ചെയ്തു ഇസ്ലാമിക ഭരണം പടുത്തുയര്‍ത്തി പിന്നീട് മക്കം ഫതഹിനു തിരിച്ചു വന്നു കഅബയിലെ മുഴുവന്‍ കല്‍പ്രതിമകളെയും തച്ചുടച്ചു മുന്നിലേക്ക് വന്നു..... പല യുദ്ധങ്ങള്‍ നേരിടേണ്ടി വന്നു. പല സ്ഥലങ്ങളില്‍ ഇസ്ലാമിനെ നട്ട് വേരുറപ്പിച്ചു. പിന്നീട് യുറോപ്പില്‍ വരെ എത്തി. 
മാലിക്ക് ദിനാര്‍ ടീം വന്നു കേരളത്തില്‍. അവരും കഷ്ടതകള്‍ സഹിച്ചു തന്നെ ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി കടല്‍ കടന്നെത്തി... എന്തിനുവേണ്ടി? അവര്‍ക്കും ഇരിക്കാമായിരുന്നു ഭാര്യമാരോട് ഒത്ത്, സന്താനങ്ങള്‍ക്ക് ഒപ്പം സുഗമായി. പക്ഷെ അവരും ഇറങ്ങി പുറപ്പെട്ടു. അക്രമവും യാതനകളും പ്രതീക്ഷിച്ചു തന്നെ ആണ് അവരും പ്രബോധന വഴിയില്‍ വന്നത്.

പക്ഷെ നമ്മള്‍ മാത്രം ഇന്നും മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കാഴ്ചക്കാരെ പോലെ ഇരിക്കുന്നു. ജിഹാദ് എന്നാല്‍ സ്വന്തം നഫ്സിനോട് മാത്രമുള്ളതാണ് എന്ന് പറഞ്ഞു പഠിപ്പിച്ച പണ്ഡിതന്മാര്‍ വരെ ഉണ്ടായി. ശഹീദ് ജിഹാദ് എന്നുള്ള വാക്കുകള്‍ പറയുന്നത് പോലും ഭയപ്പാടിന്റെ മറയില്‍ നിന്ന്. ആവാക്കുകള്‍ ചില സംഘടകള്‍ക്കു വേണ്ടി മാത്രം റിസര്‍വ് ചെയ്തപോലെ ആയി മാറി.

ശഹീദ്....




"എല്ലാവര്ക്കും ആവണം ശഹീദ്... 

എല്ലാവര്ക്കും പുല്കണം ശഹാദത്ത്....
എല്ലാവര്ക്കും നേടണം ആ ജന്നത്ത് ..... 
എന്നാല്‍ ആരാര്‍ക്കും പറ്റില്ല ജിഹാദ്..... " 

Contact Form

Name

Email *

Message *

Back to Home Back to Top വ്യത്യസ്തന്‍ . Theme ligneous by pure-essence.net. Bloggerized by Chica Blogger.